സാഹിത്യസംബന്ധിയായ ചില അളവുകോലുകൾവെച്ച് അങ്ങേയറ്റം ബുദ്ധിപരമായി അളന്നു നോക്കുമ്പോൾ ഇത്തരം കഥകളെ പണ്ഢിതോത്തമന്മാരായ നിരൂപകർ പുരാണകഥകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയേക്കാം. അതുകൊണ്ട് പുരാണകഥകളുടെ പതിവനുസരിച്ച് ഒരിടത്തൊരിടത്ത് എന്ന മട്ടില്‍ത്തന്നെ കഥ ആരംഭിക്കുന്നു....
ഒരിടത്തൊരിടത്ത്
ഒരു ഇടത്തരം പട്ടണത്തിലെ
തെരുവോരത്തുവെച്ച് ,
'വിഡ്ഢിവേഷം കെട്ടിയ
രാജാവ്....'
എന്ന ബ്ലോഗിലൂടെ
നിരന്തരം എഴുതുന്ന ഒരെഴുത്തുകാരനും,ശിവകാശി കലണ്ടറുകളിലെ ദൈവങ്ങളോട് രൂപസാദൃശ്യമുള്ള മുഖമുള്ള കുഞ്ഞപ്പന്‍ എന്ന സാധാരണ മനുഷ്യനും
കണ്ടുമുട്ടി.
- പുരാണകഥകളുടെ രീതിശാസ്ത്രമനുസരിച്ച്
അവര്‍ക്ക് സംസാരിക്കാതെ വയ്യല്ലോ.....
കുഞ്ഞപ്പന്‍ :
നിങ്ങളുടെ മാധ്യമം
?
എഴുത്തുകാരന്‍
: പുതിയ
കാലത്തിന്റെ മാധ്യമമായ സൈബര്‍
എഴുത്തിന്റെ വിശാലവും
അനന്തവുമായ
ക്യാന്‍വാസാണ് എന്റെ മാധ്യമം
കുഞ്ഞ
: കാരണം
?
എഴു :
കാരണങ്ങള്‍ നിരവധി
- എഡിറ്ററില്ലാതെ,
പുറം
ചൊറിയാതെ,
വായനക്കരനും
എഴുത്തുകാരനും തമ്മില്‍
നേരിട്ട് സംവദിക്കുന്ന........,
കൂടാതെ പരിസ്ഥിതി സൗഹൃദം,
ജനകീയത,
കീഴാളരാഷ്ട്രീയം......
കുഞ്ഞ : കീഴാളരാഷ്ട്രീയം ?
എഴു : അതെ., കീഴാളരാഷ്ട്രീയം - അച്ചടി മാധ്യമങ്ങൾ എല്ലാ കാലത്തും ബൂർഷ്വാസിയോട് സന്ധി ചെയ്തു കൊണ്ടാണ് അതിന്റെ സ്വത്വം നിലനിർത്തിപ്പോന്നിട്ടുള്ളത്. ചില ചരിത്രഘട്ടങ്ങളിൽ അത് ബൂർഷ്വാസിയുടെ കൈയ്യിലെ മർദനോപാധിയായും മാറുകയുണ്ടായി. അതുകൊണ്ടുതന്നെ അവക്ക് ബദലായി ഉയർന്നുവരുന്ന പുതിയ മാധ്യമങ്ങൾ കീഴാളന് പ്രതീക്ഷകൾ നൽകുന്നു. ഉപരിവർഗതാൽപ്പര്യങ്ങളെ അത് നിരന്തരം നിരാകരിക്കുന്നു.... ആ നിരാകരണത്തിന്റേയും, പ്രതീക്ഷകളുടേയും രാഷ്ട്രീയം കീഴാളപക്ഷമാണ്....
കുഞ്ഞ : കീഴാളരാഷ്ട്രീയം ?
എഴു : അതെ., കീഴാളരാഷ്ട്രീയം - അച്ചടി മാധ്യമങ്ങൾ എല്ലാ കാലത്തും ബൂർഷ്വാസിയോട് സന്ധി ചെയ്തു കൊണ്ടാണ് അതിന്റെ സ്വത്വം നിലനിർത്തിപ്പോന്നിട്ടുള്ളത്. ചില ചരിത്രഘട്ടങ്ങളിൽ അത് ബൂർഷ്വാസിയുടെ കൈയ്യിലെ മർദനോപാധിയായും മാറുകയുണ്ടായി. അതുകൊണ്ടുതന്നെ അവക്ക് ബദലായി ഉയർന്നുവരുന്ന പുതിയ മാധ്യമങ്ങൾ കീഴാളന് പ്രതീക്ഷകൾ നൽകുന്നു. ഉപരിവർഗതാൽപ്പര്യങ്ങളെ അത് നിരന്തരം നിരാകരിക്കുന്നു.... ആ നിരാകരണത്തിന്റേയും, പ്രതീക്ഷകളുടേയും രാഷ്ട്രീയം കീഴാളപക്ഷമാണ്....
കുഞ്ഞ : (അൽപ്പനേരം തല ചൊറിഞ്ഞുകൊണ്ട് നിന്നശേഷം) പരിസ്ഥിതി സൗഹൃദം
?
എഴു
: അതെ.,
പരിസ്ഥിതി സൗഹൃദം
- അതായത്
പ്രിന്റ് മാധ്യമങ്ങള്‍
പുറത്തിറങ്ങാന്‍
ദിനം പ്രതി
ലക്ഷക്കണക്കിന് ടണ്‍
കടലാസുകള്‍ വേണം. ഇതിനായി
ഹെക്ടര്‍ കണക്കിന് മുളങ്കാടുകള്‍
വെട്ടി
നശിപ്പിക്കുന്നു....
ഇങ്ങിനെ പോയാല്‍
നമ്മുടെ പരിസ്ഥിതിയുടെ സ്ഥിതി
ആകെ തകരാറിലാവില്ലെ.
(ഇതോടൊപ്പം
എഴുത്തുകാരന്‍ "ഗതകാല
തലമുറകള്‍
നമ്മള്‍ക്കു നല്‍കിയ തറവാട്ടു
ധനമല്ല ഭൂമി..."
എന്ന ഗാനം രോഷം
ധ്വനിക്കുന്ന
പ്രത്യേക രാഗത്തില്‍ ആലപിക്കുന്നു)
അപ്രകാരം
ചര്‍ച്ചകള്‍ അവസാനിപ്പിച്ച്
മംഗളം പറഞ്ഞ് അവര്‍ പിരിഞ്ഞു.
അധികം
വൈകാതെ എഴുത്തുകാരന്‍ തന്റെ വിഡ്ഢിവേഷം
കെട്ടിയ രാജാവിലൂടെ സൈബര്‍ എഴുത്തിലെ
വിസ്മയമായി മാറി....
- വീണ്ടുമൊരിക്കല്‍
കുഞ്ഞപ്പനും എഴുത്തുകാരനും
തെരുവിന്റെ മറ്റൊരു ഭാഗത്തുവെച്ച്
കണ്ടുമുട്ടി...
കുഞ്ഞപ്പന്‍
: അപ്പോ
നിങ്ങള്‍ പുസ്തകമിറക്കുന്നു
എന്നു കേട്ടത്....?
എഴുത്തുകാരന്‍
: നേരുതന്നെ.... നേരുതന്നെ....എന്റെ
ഓണ്‍ലൈന്‍ സാഹിത്യകൃതികള്‍ക്ക്
ഒരു പ്രിന്റ്
വേര്‍ഷനും
ഇറക്കുന്നു......
കുഞ്ഞ
: കൊള്ളാലോ
പരിപാടി !
എഴു
: അക്ഷരങ്ങളില്‍
അച്ചടിമഷി പുരളുക എന്നത്
ഏതൊരു എഴുത്തുകാരന്റേയും
അന്ത്യാഭിലാഷമാവുന്നു.....
കുഞ്ഞ
: അപ്പടിയാ ?!
എഴു
: ആമ... ആമ... അപ്പടിത്താന്‍
കുഞ്ഞ
: അപ്പോ നിങ്ങളു
പണ്ട് - പ്രിന്റ്
മീഡിയ മാങ്ങാത്തൊലിയാണ്,
ചേനത്തലയാണ്....
പരിസ്ഥിതി,
കുന്ത്രാണ്ടം,
കൊടച്ചക്രം എന്നൊക്കെ
പറഞ്ഞ് കൊട്ടിപ്പാടി നടന്നതോ...?
എഴു
: അയ്യോ ഞാനങ്ങിനെ
പറഞ്ഞോ
കുഞ്ഞ
: ഉവ്വ് പറഞ്ഞു.
നിങ്ങളുടെ ഉറച്ച
അഭിപ്രായം അടിവരയിട്ട്
പറഞ്ഞു......!
എഴു
: (ഗൗരവഭാവത്തിൽ)
അഭിപ്രായം
ഇരുമ്പുലക്കയല്ല...!!!
അപ്രകാരം
സംസാരിക്കുന്നതിനിടയില്‍
എഴുത്തുകാരന്റെ മൊബൈല്‍
ഫോണിലേക്ക് പണമിടപാടുകള്‍
സംബന്ധിച്ച ചില ചര്‍ച്ചകള്‍ക്കായി
പബ്ളിഷിങ്ങ് ഹൗസ് മാനേജരുടെ
വിളി വന്നു.
കുഞ്ഞപ്പനെവിട്ട്
എഴുത്തുകാരന്‍ ഫോണില്‍
സംസാരിക്കുന്ന തിരക്കിലായി....
ഇതിനിടയില്‍
കുഞ്ഞപ്പന്‍ ഇന്ത്യന്‍
കോഫീഹൗസില്‍ കയറി പരിപ്പുവടയും
കട്ടന്‍ചായയും കഴിക്കാനായി
എഴുത്തുകാരനോട് യാത്രപറഞ്ഞ്
തിരക്കിട്ട് നടന്നുപോയി
......
പരിപ്പുവടയും, കട്ടന്‍ചായയും നല്‍കിയ ബൗദ്ധികമായ ഉണര്‍വ്വില്‍
കുഞ്ഞപ്പന്‍ അന്നുതന്നെ
'അപശകുനം'
എന്ന തൂലികാനാമം സ്വീകരിച്ച്
'അഭിപ്രായം
ഇരുമ്പുലക്കയല്ല...'
എന്ന ബ്ലോഗ് എഴുതാന്‍ ആരംഭിച്ചു.
പ്രിയമുള്ളവരെ
ഇന്ന് ഏറെ പ്രചാരത്തിലുള്ള
'അഭിപ്രായം
ഇരുമ്പുലക്കയല്ല...'
എന്ന പ്രയോഗം
നിലവില്‍ വന്നത് അന്നു
മുതല്‍ക്കാണ് .....